Monday, November 8, 2010

വീണ്ടും വായിക്കാന്‍

ഏഴകിടിലും കൊതിതീരാത്തവര്‍

- സി എം സിദ്ദീഖ് - ജിദ്ദ (ശബാബ് വാരിക - 05/11/2010)

(സി എം സിദ്ദീഖ് സാഹിബ് ജിദ്ദാ ഇസ്ലാഹീ സെന്റര്‍ പ്രവര്‍ത്തകനാണ്)

`ഭക്ഷണത്തിന്റെ അളവ്നന്നേ കുറയ്ക്കുക. കൊഴുപ്പ്കൂടിയ ഭക്ഷണം വര്‍ജിക്കുക...'' -എല്ലാറ്റിനും തലയാട്ടി അയാള്‍തിരിച്ചുനടന്നു. 130കിലോ തൂക്കം വരുന്ന അയാളുടെ വേച്ചുവേച്ചുള്ള നടപ്പ്കാണുന്നവരില്പോലും പ്രയാസമുണ്ടാക്കി.

നേഴ്സ്അടുത്ത പേര്വിളിച്ചു. കയ്യിലൊരു ഊന്നുവടിയുമായി അയാള്പതുക്കെ വന്ന്ഡോക്ടര്‍ക്കരികിലിരുന്നു. മെലിഞ്ഞൊട്ടിയ കവിളുംകുഴിഞ്ഞ കണ്ണുകളും. കണ്ട പാടെ ഡോക്ടര്‍ക്ക്കാര്യം മനസ്സിലായി. കൊഴുപ്പ് അയാളുടെ ശരീരത്തില്‍ ഇല്ലെന്ന്തന്നെ പറയാം.വിറ്റാമിനുകളുടെ അഭാവം അയാളെ പല രോഗങ്ങളുടെയും അടിമയാക്കിയിരിക്കുന്നു. ഭക്ഷണത്തിന്വകയില്ല.

നിങ്ങള്ക്കുള്ള മരുന്ന്ഞാന്‍ഇതില്‍ എഴുതിയിട്ടുണ്ട്‌. താഴെ ഒരു റിക്ഷാ ഡ്രൈവറെ കാണിച്ചാല്‍അവിടെ എത്തിക്കും. മഹല്ലിലെ സകാത്ത്സെല്ലിന്റെ അഡ്രസ്സെഴുതിയ കുറിപ്പ്ഡോക്ടര്‍രോഗിയെ ഏല്പിച്ചു. ഡോക്ടറുടെ ചിന്ത മറ്റൊരു വഴിക്ക്നീങ്ങി. രണ്ട്രോഗികളുടെയുംരൂപങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്മിന്നിമറഞ്ഞു. രണ്ടും വികൃതരൂപങ്ങള്‍. ഒന്ന് അമിതഭോജനത്താലെങ്കില്മറ്റേത്ഭക്ഷണമില്ലായ്മയാല്‍.ആദ്യ രോഗിയില്നിന്നും അമ്പത്കിലോ എടുത്ത്‌ 30 കിലോ വരുന്ന രണ്ടാമത്തവനില്വെച്ചാല്‍ രണ്ടുപേരും പൂര്‍ണ്ണ ആരോഗ്യവാന്മാരും സുന്ദരന്മാരുമായിരിക്കും. വൈദ്യശാസ്ത്രം എന്നാവും അങ്ങനെയൊരു സര്‍ജറിയുടെ കാല്‍വെപ്പ്നടത്തുക! ഡോക്ടറുടെ നര്‍മഭാവനയില്‍ അങ്ങനെയും ഒരു ചിന്ത തിരികൊളുത്തി.

പ്രവാചകന്റെ() ജീവിതം നേരിട്ട് അന്വേഷിച്ചറിയാന്‍ എത്തിയതാണ്ഗ്രമീണനായ അഅ്റാബി. സല്‍ക്കാരപ്രിയനായ പ്രവാചകന്‍ ‍()അയാളെ വിളിച്ചിരുത്തി. ഒരു ഗ്ലാസ്ആട്ടിന്‍പാല്കറന്നെടുത്ത് അദ്ദേഹത്തിന്നല്‍കി. അര്‍ത്തിയോടെ അയാള്‍അത്ഒറ്റ വലിക്ക്കുടിച്ചു. പ്രവാചകന്‍ വീണ്ടും ഒരു ഗ്ലാസ്കൂടി നല്‍കി. അതും അയാള്‍ആര്‍ത്തിയോടെ കുടിച്ചു. വീണ്ടും അയാള്‍ക്ക്ആവശ്യമുണ്ടെന്ന്അയാളുടെ മുഖത്ത്നിന്നും പ്രവാചകന്‍() മനസ്സിലാക്കി. വീണ്ടും കറന്ന്നല്‍കി. ഏഴ്തവണ ഇതാവര്‍ത്തിച്ചു. ആഗതന് സംതൃപ്തിയായി. പ്രവാചകസല്‍ക്കാരം അയാളെ വല്ലാതെ ആകര്‍ഷിച്ചു. ``മുഹമ്മദ്‌, ഇന്ന് ഞാന്‍ നിങ്ങളുടെ വീട്ടില്‍ താമസിക്കുകയാണ്‌'' -അയാള്‍ പറഞ്ഞു. പ്രവാചകന്‍() സസന്തോഷം അയാള്‍ക്കുവേണ്ട സൗകര്യങ്ങള്‍ചെയ്തുകൊടുത്തു. പ്രവാചകന്റെ ഓരോ ചലനവും പെരുമാറ്റവും അയാളെ ആശ്ചര്യപ്പെടുത്തി. എതിരാളികള്‍ പറഞ്ഞു പരത്തുന്നതില്‍നിന്നും തീര്‍ത്തും വിഭിന്നമാണ്മുഹമ്മദ്.

അടുത്ത ദിവസം പുലര്‍ച്ചയ്ക്കു തന്നെ പ്രവാചകന്‍‍() അതിഥിക്കുള്ള പാല്കറന്നുവെച്ചു. ഗ്രാമീണന്‍എഴുന്നേറ്റ ഉടനെ പ്രവാചകന്‍പാല്‍പാത്രവുമായി അയാളുടെ അടുത്തെത്തി. ഒരു ഗ്ലാസ്ഒഴിച്ചുകൊടുത്തു. രണ്ടാമതും ഒഴിക്കുന്നത്കണ്ടപ്പോള്‍ അയാള്പറഞ്ഞു: ``മുഹമ്മദ്, എനിക്ക് മതിയായിരിക്കുന്നു. ഒരു ഗ്ലാസ്പാലുകൊണ്ട്തന്നെ എന്റെ വയറ്നിറഞ്ഞിരിക്കുന്നു. താങ്കള്‍അല്ലാഹുവിന്റെ ദൂതനാണെന്ന്ഞാന്സാക്ഷ്യം വഹിക്കുന്നു.'' നിറഞ്ഞ മനസ്സോടെ ഗ്രാമീണന്‍ പ്രവാചകന്സലാം ചൊല്ലി പടികളിറങ്ങി.

ഇന്നലെ ഏഴ്ഗ്ലാസ്കുടിച്ച അവിശ്വാസി പ്രവാചകന്റെ കൂടെ ഒരു രാത്രി താമസിച്ചപ്പോഴേക്ക്ഒരു ഗ്ലാസ്കൊണ്ട് തൃപ്തിയടഞ്ഞിരിക്കുന്ന തികഞ്ഞ വിശ്വാസിയായി മാറിയിരിക്കുന്നു. ദുനിയാവിനോടുള്ള ഒരു അവിശ്വാസിയുടെ ആര്‍ത്തിക്ക്ഒരിക്കലും അവസാനമില്ല. അവനതിന്റെ പിന്നാലെ കിതച്ചോടുകയാണ്‌. അടങ്ങാത്ത അവന്റെ ഭോഗാസക്തി അവനെ നിത്യരോഗിയാക്കിയിരിക്കുന്നു. എത്ര കുടിച്ചാലും മതിച്ചാലും അണിഞ്ഞാലും ആസ്വദിച്ചാലും അവന്മതിയാവുന്നില്ല. ആനന്ദത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അലയുകയാണവന്‍.

ദുനിയാവിന്റെ ലക്ഷ്യവും പ്രാധാന്യവും ഉള്‍ക്കൊണ്ടവനത്രെ ഒരു വിശ്വാസി. ദുനിയാവാണെല്ലാം എന്ന്മനസ്സിലാക്കിയ ഇന്നലത്തെ കാട്ടറബി വിശ്വാസത്തിലൂടെ തിരിച്ചറിഞ്ഞത്ദുനിയാവിന്റെ നശ്വരതയും നൈമിഷികതയുമാണ്‌. അനശ്വരവും അനന്തവുമായ പാരത്രികലോകത്തേക്ക്തന്റെ അത്യാഗ്രഹങ്ങളെയൊക്കെയും അദ്ദേഹം പറിച്ചു നട്ടു. ഇന്നൊരു ഗ്ലാസ്പാലില്അദ്ദേഹത്തിന്സംതൃപ്തികൈവന്നിരിക്കുന്നു. അമിത ഭോജനവും ആഗ്രഹങ്ങളുടെ നീണ്ട പട്ടികയുമില്ലാത്ത ശാന്തിയടഞ്ഞവന്‍. അന്നന്ന്കിട്ടുന്ന വകയില്ദൈവസ്തോത്രം ജപിക്കുന്നവന്‍. യഥാര്‍ത് മുസ്ലിം. ശരീരവും മനസ്സും ദുര്‍മേദസ്സുകളില്‍നിന്നും മുക്തമായവന്‍‍. ``ഒരവിശ്വാസി ഏഴകിടില്‍നിന്ന്കുടിക്കുമ്പോള്‍വിശ്വാസി ഒരകിടില്‍ നിന്ന് കുടിക്കുന്നു'' എന്ന പ്രവാചക വചനം അര്‍ത്ഥപൂര്‍ണമാവുന്നത്ഇവിടെയാണ്.

No comments:

Post a Comment